Posts

Showing posts from April, 2019

ചാച്ചി....

Image
ചാച്ചി കാളാംപുറം തറവാടിന്റെ വിളക്ക് അണഞ്ഞിട്ട് ഇന്നേക്ക് 3 വർഷം തികയുന്നു. അമ്മയുടെ ചേച്ചി ആയിരുന്നെങ്കിലും അമ്മയുടെ സ്ഥാനം തന്നെ ആയിരുന്നു, ചിലപ്പോഴൊക്കെ അതിനേക്കാൾ ഏറെ. സ്നേഹം എന്ന വാക്കിന് ത്യാഗം എന്നൊരു അർത്ഥം കൂടി ഉണ്ടെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച കർമ്മയോഗി. ബാല്യത്തിലെ കഷ്ടപ്പാടുകൾക്കിടയിൽ സ്വന്തം അനുജത്തിമാരേയും അനിയൻ മാരെയും വളർത്തി വലുതാക്കി കല്യാണം കഴിപ്പിച്ച് അവരുടെ മക്കളെ വരെ ( ഞാനുൾപ്പെടെ) വളർത്തി വലുതാക്കുന്നതിനിടയിൽ സ്വയം വിവാഹിതയാവാനും ജീവിക്കാനും മറന്നവൾ. ഒരാളുടെ മരണത്തെ വിലയിരുത്തപ്പെടുന്നത് അവരുടെ ജീവിതത്തിലുടെയാണ് എങ്കിൽ എറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട ജീവിതം തന്നെയായിരുന്നു ചാച്ചിയുടേത്. അവരുടെ സ്നേഹം പങ്കുപറ്റാത്ത ഒരാളും ഞങ്ങളുടെ നാട്ടിലോ വീട്ടിലോ ഉണ്ടാവില്ല. സഹോദരി സഹോദരൻമാരുടെ മക്കളോടുള്ള ചാച്ചിയുടെ അടങ്ങാത്ത സ്നേഹത്തിന് എറ്റവും വലിയ ഉത്തരമാണ് വെള്ളൂരിലെ മോഹൻ ചേട്ടൻ. എന്റെ മോൻ എന്നേ ചാച്ചി പറഞ്ഞിട്ടുള്ളൂ. എപ്പോഴും ചാച്ചിയോട് ഇണങ്ങിയും പിണങ്ങിയും കഴിയുന്ന ശ്രീക്കുട്ടനും ഉണ്ണിയും അവരുടെ ഹൃദയം തന്നെയാണ് തിരിച്ചു കൊടുത്തത്. അലമുറയിട്ടു കരഞ്...

ഒരു കിങ്ങിണിപ്പൂവിൻ പുഞ്ചിരി ചന്തം

Image
ഒരു കിങ്ങിണിപ്പൂവിൻ പുഞ്ചിരി ചന്തം ഞങ്ങൾ ഇന്നലെ ഒരു സൗഹൃദ യാത്രയിൽ ആയിരുന്നു. സ്നേഹ ബന്ധത്തിൽ ഏറിയുള്ള ഒരു കുടുംബ കൂട്ടായ്മകളുടെ സംഗമം. പുന്നമട കായലിലെ ഓളങ്ങളിൽ സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും അലകൾ ഉയർത്തി കൊണ്ട് ഒരു വഞ്ചിവീട് യാത്ര. ഈ യാത്രയിൽ എന്നെ ഏറെ ആകർഷിപ്പിച്ചതും ഒപ്പം ചിന്തിപ്പിച്ചതും മറ്റൊന്നുമല്ല കിങ്ങിണിയെന്ന കൊച്ചു മിടുക്കിയുടെ നക്ഷത്ര കണ്ണുകളും പാൽ പുഞ്ചിരിയും അതിനെല്ലാം ഉപരി ആ കുസൃതി കുരുന്നിന്റെ അധരങ്ങളിൽ നിന്നും ഉതിരുന്ന അനർഗള നിർഗളമായ നാടൻ പാട്ടുകളുടെ ശീ ലുകൾ ആണ്. ഒരു കൊച്ചു കുട്ടി ഇത്രയും നാടൻ പാട്ടുകൾ മനപാഠമാക്കുന്നത് എങ്ങനെ എന്ന് ആലോചിച്ച് അദ്ഭുതപരവശനായി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. ഒരു പക്ഷേ ആ കുട്ടിയുടെ അച്ഛനമ്മമാരിൽ നിന്നോ അപ്പച്ചിയിൽ നിന്നോ കിട്ടിയ വാസനകൾ ആയിരിക്കാം അവളെ അതിന് പ്രാപ്തയാക്കിയത്. അക്ഷര സ്ഫുടതയും തെളിഞ്ഞ ശബ്ദവും ആണ് ആ കൊച്ചു മിടുക്കിയുടെ പാട്ടുകളിലെ ഏറ്റവും വലിയ പ്രത്യേകതകൾ. സത്യത്തിൽ ഇന്നലത്തെ ഉല്ലാസ യാത്രയിൽ ഒരു അതിഥി ആയി വന്ന് ആതിഥേയ ആയി മാറി എന്നുള്ളത് ആണ് ആ കൊച്ചു മിടുക്കിയുടെ ഏറ്റവും വലിയ സവിശേഷത. ബോട്ട് യാത്ര അവസാനിപ്പിച്ച് ...

ഒരു പഴയ മുംബൈ യാത്രാ ഓർമ്മക്കുറിപ്പ്...

Image
മുംബൈയിൽ ജീവിച്ചു കൊതി തീരാത്തവർക്കും, ആ മഹാനഗരത്തിൽ ജീവിതം ആഘോഷിക്കുന്നവർക്കും, ഇനി മുംബൈ കാണാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ഒരു പഴയ മുംബൈ യാത്രാ ഓർമ്മക്കുറിപ്പ്... ഞങ്ങളുടെ മുംബൈ യാത്രയ്ക്ക് ഇന്നേക്ക് ഒന്നാം വാർഷികം... ജീവിതവും കാഴ്ചകളും അനുഭവങ്ങളും ഇഴചേർന്ന് നെയ്തൊരു കഥാ പുസ്തകമാണ് മുംബൈ. ഒരിക്കലും വായിച്ചു തീരാത്ത കഥാ പുസ്തകം. വന്നെത്തുന്നവരെല്ലാം കഥാ പാത്രങ്ങൾ ആവുന്നു ഇവിടെ. മുംബൈ നഗരത്തെ കുറിച്ച് ഒരു വാചകമുണ്ട് - ' നിങ്ങൾക്ക് ഒരാളെ ഈ നഗരത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകാനായേക്കും, പക്ഷേ ഒരിക്കലും അയാളുടെ ഹൃദയത്തിൽ നിന്നും ഈ നഗരത്തെ പുറത്തേക്കെടുക്കുവാൻ ആവില്ല' . ജീവിതവർണ്ണങ്ങൾ നിറഞ്ഞൊഴുകുന്ന മുംബൈ നിരത്തുകളിലൂടെ സഞ്ചരിക്കുന്ന ഏതൊരാളും പറഞ്ഞു പോകും - വളരെ ശരിയാണ് ഈ വാക്കുകൾ എന്ന് . ഒരിക്കൽ അറിഞ്ഞു കഴിഞ്ഞാൽ , പിന്നീട് ഒരിക്കലും ഈ നഗരത്തെ മറന്നു കളയാൻ ആവില്ല , ഉള്ളിൽ നിന്ന് പറിച്ചെടുക്കാനും ആവില്ല. അത്രയേറെ സ്വപ്നങ്ങൾ കൂടി ചേരുന്നിടമാണ് മുംബൈ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം, പല കോണിൽ നിന്നും ജീവിതം കരുപിടിപ്പിക്കാനെത്തിയ മനുഷ്യരെ കൈ നീട്ടി സ്വീകരിക്കുന്ന നഗരം....